Posts

കവിത

സന്തോഷവതികൾ പൂക്കാറുണ്ട് പനപോലെ കടമ്പും ചെമ്പകവും പോലെ ഉള്ളിൽ നിന്ന് അത് കണ്ണിൽ വന്ന് തിളങ്ങി നിൽക്കും സുഗന്ധം  അഴിച്ചിട്ട മുടിയിലൂടെ ചുറ്റും പരക്കും

ഒരുക്കം

ഒരുക്കം ഒരു മിനിറ്റിൽ  ഒന്നെന്ന നിലയിൽ ഞാൻ  നമുക്കിടയിലെ  ശൂന്യതകളെ പെറുക്കിയെടുക്കുകയായിരുന്നു  വാക്കുകളെ  അണിയിച്ചൊരുക്കി നിന്റെ ചുണ്ടുകളിൽ  ചിരി പടർത്താൻ ഞാൻ സദാ  ശ്രദ്ധാലുവായിരുന്നു കിടക്കപ്പായേൽ നിന്ന്  ഉറക്കപ്പിച്ചാൽ എഴുന്നേറ്റ്  തുണിയുടുക്കാതെ  മുഖം കഴുകാതെ  മുടി കോതാതെ  പിറന്നപടിയിൽ  വരുന്ന വാക്കുകളെ  നീ എങ്ങനെ സ്വീകരിക്കും എന്നത്  എനിക്ക് കൗതുകമായിരുന്നു.

കവിത

സന്തോഷവതികൾ പൂക്കാറുണ്ട് പനപോലെ കടമ്പും ചെമ്പകവും പോലെ ഉള്ളിൽ നിന്ന് അത് കണ്ണിൽ വന്ന് തിളങ്ങി നിൽക്കും സുഗന്ധം  അഴിച്ചിട്ട മുടിയിലൂടെ ചുറ്റും പരക്കും

കാറ്റ്

കാറ്റ് കൂട്ടം തെറ്റിയ കാറ്റിന് വഴി കാണിച്ച് കൊടുക്കുന്ന  കളിയിലേർപ്പെട്ട  രണ്ട് പേർ തികച്ചും വിചിത്രമായി ചിന്തിക്കുന്നവരായിരിക്കണം മലയുടെ നെറുകയിൽ നിന്ന്  കാറ്റുകളുടെ വീട് കണ്ടു പിടിക്കാൻ  ശ്രമം നടത്തി പരാജയപ്പെട്ട്  തിരിച്ചിറങ്ങിയവഴിയിൽ ആരോ ഉപേക്ഷിച്ചപ്പോൽ അവർക്ക് കളത്ത് കിട്ടിയതാണ്  ആ കാറ്റ് കുഞ്ഞിനെ ആദ്യമവർ അതിനെ ഒരു നീല കുപ്പിയിൽ അടച്ചിട്ടു വൈകുന്നേരം വന്ന് നോക്കിയപ്പോൾ പ്രിയപ്പെട്ട പുവും മരത്തലപ്പുകളും  കാട്ട് ചോലയും  ഒക്കെ നഷ്ടപ്പെട്ടതിന്റെ   വേദന കണ്ട് നിൽക്കാൻ കഴിയാതെ അവർ ഒരു തീരുമാനമെടുത്തു  അതിനെ കാട്ടിൽ തുറന്ന്‌ വിടാം എന്ന് കാട്ടിൽ കൊണ്ട് തുറന്ന് വിട്ടിടും  കുപ്പിയിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്ത  കാറ്റിനോട് തെല്ല് ദേഷ്യത്തോടെ  അവൾ ചോദിച്ചു "നിന്റെ വിഷമം തീർന്നില്ലേ വീട്ടിലേയ്ക്ക് പൊയ്ക്കൂടേ "? ഒന്നും മിണ്ടാതെ കാറ്റ്  പേടിച്ച് കുപ്പിയ്ക്ക് ഉള്ളിലേയ്ക്ക്‌ ഒളിച്ചു കാടിന്റെ നിയമങ്ങൾ അത് പാലിക്കാൻ വിസമ്മതിക്കുന്നവരെ പുറം തള്ളുമ്പോൾ  ചിറകുകൾ വാങ്ങി വയ്ക്കുക  കൂടി ചെയ്യുമത്രേ പറക്കാൻ കഴിയാത്ത ആത്മാവ...

കവിതകൾ

https://m.facebook.com/story.php?story_fbid=3238953376196843&id=100002466379101

എമർജൻസി ഓപ്പണബിൾ വിൻഡോ

എമർജൻസി ഓപ്പണബിൾ വിൻഡോ ----------------i ------------i------------------ ഒട്ടൊന്നും തണുപ്പ് തോന്നാത്ത ഒരു വെളുപ്പിനെ മഞ്ഞിനെ വകഞ്ഞ് മാറ്റി പറക്കുന്ന ട്രെയിൻ ഞാനതിൽ  തമിഴ്നാടിന്റെ മണവുമായ് വന്ന  രണ്ടാമത്തെ ബോഗിയിൽ   അപകടം വരുമ്പോൾ രക്ഷപെടാനുള്ള ജനലിനരുകിൽ പുറത്തേക്ക് നോക്കിയിരിക്കുന്നു അംബേദ്കർ നഗർ കോളനിയിലെ (പേര് കേട്ട് ലക്ഷം വീടെന്ന് കരുതെണ്ട  ഹൗസിംഗ് കോളനി തന്നെയാണ് ) ഗാന്ധി, ഇന്ധിര ,സുഭാഷ് ,നെഹ്റു ഇവയൊക്കെ അപ്പുറത്തെവിടെയൊക്കെയോ കാണും റെയിൽവേയിൽ അവസാനിക്കുന്ന വഴിയുടെ ഇടത്ത് വശത്തെ ആദ്യ വീട്ടിൽ ലൈറ്റ് തെളിയുന്നു. 5.30ന് ചെന്നൈ മെയ്ലിന്റെ ഒച്ചയിൽ  ഉണരുന്ന നീ ഒരിക്കലും എന്നെ അതിൽ പ്രതീക്ഷിക്കില്ല അതിന്റെ ആവശ്യവുമില്ല പക്ഷേ ഞാൻ അവിടെ വരുമ്പോഴൊക്കെ നിന്നെ പ്രതീക്ഷിക്കും   എമർജൻസി ഓപ്പണബിൾ വിൻഡോ എന്നെ ഒന്ന് നോക്കും  ഞാനത് നിനേറെതായി എടുത്തോളാം വലിയൊരു അപകടത്തിൽ നിന്ന് പുറത്ത് ചാടിയവരാണല്ലോ നമ്മൾ.

കവിതകൾ. മതേതര കേരളം ,കറുത്ത വാക്കുകൾ

മതേതര കേരളം  ***************** അന്നൊരു ഞാറാഴ്ച്ച ആയിരുന്നു പന്നി കൂട്ടി  ചോറുണ്ടിണ്ട് കമ്മ്യൂണിസ്റ്റ് ആവുക്കാദർ  ഒന്ന് മയങ്ങാൻ കിടന്നു ചുമരിലെ ഭിത്തിയിൽ മകൾ ഗൗരിയും മരുമകൻ ഫിഡൽ ചേരമനും അയാളെ നോക്കിയിരുന്നു ചേട്ടായി ഞാനലക്കാൻ പോകുന്നു പുറത്ത് ഭാര്യ ശോശാമ്മയുടെ ശബ്ദം മുദ്രാവാക്യം പോലെ മുഴങ്ങി അയാൾ നടക്കുന്നു ഒന്നും മിണ്ടുന്നില്ല ഞാനും കൂടെ നടക്കുന്നു വഴിയിൽ നിറയെ  മാനങ്ങൾ കായ്ച്ച മരങ്ങൾ മൗനത്തിന് വിരാമമിടാൻ ഞാൻ  പേര് ചോദിച്ചു  അയാൾ മരണമെന്ന് പറഞ്ഞു ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല ചുവപ്പ് പതാക പുതപ്പിച്ച ശവം  പച്ച മഞ്ചത്തിലേറി ഖബറിലേയ്ക്ക് ജീവിതത്തിൽ നല്ല മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിച്ച ആളായിരുന്നു പരതനെന്ന് DC മെമ്പർ കുഞ്ഞിരാമൻ നായർ കവലയിൽ അനുശോചിച്ചു. കറുത്ത വാക്കുകൾ *************************** വെളുത്ത മാനത്തിന് കീഴിൽ കുറേ കറുപ്പ് തെറിപ്പിച്ച്  അക്ഷരത്തിൽ നിന്ന് ഞങ്ങളെ കാതങ്ങളകറ്റിയ ദൈവത്തിന് ചില വീണ്ട് വിചാരം ഒണ്ടായതോ  ജന്മിക്ക് ദയ തോന്നിയിതോ അല്ല ഭാഷയുടെ ചേറിനകത്ത് കൈതത്തട വെട്ടിയിട്ട്  ചൂണ്ടപ്പന കീറി വാരികുത്തി കച്ചി നിറച്ച് അതിന്റെ മുക...